- Trending Now:
- Cough syrups
- Wipro
- syrup
കൊച്ചി: യുടിഐ ലാർജ് ആൻറ് മിഡ്കാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ 3930 കോടി രൂപ കടന്നതായി 2024 ആഗസ്റ്റ് 31-ലെ കണക്കുകൾ സൂചിപ്പിക്കുന്നു. ഈ ദിവസത്തെ കണക്കുകൾ പ്രകാരം പദ്ധതിയുടെ ആകെ നിക്ഷേപത്തിൻറെ 48 ശതമാനം ലാർജ് കാപ് ഓഹരികളിലും 39 ശതമാനം മിഡ്കാപ് ഓഹരികളിലും ശേഷിക്കുന്നത് സ്മോൾ കാപ് ഓഹരികളിലുമാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐടിസി, ഇൻഫോസിസ്, ഇൻഡസ് ടവേഴ്സ്, മാക്സ് ഫിനാൻഷ്യൽ സർവീസസ്, റിലയൻസ് ഇൻഡസ്ട്രീസ്, ഡാൽമിയ ഭാരത്, ആദിത്യ ബിർള കാപിറ്റൽ, ഒറാക്കിൾ ഫിനാൻഷ്യൽ സർവീസസ് സോഫ്റ്റ് വെയർ തുടങ്ങിയവയിലാണ് പദ്ധതിയുടെ ഏറ്റവും കൂടുതൽ നിക്ഷേപം. മൂല്യത്തിൻറെ അടിസ്ഥാനത്തിൽ നിക്ഷേപിച്ച് ലാർജ് കാപ്, മിഡ്കാപ് ഓഹരികളുടെ നിക്ഷേപം കെട്ടിപ്പടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുയോജ്യമായതാണ് 2009-ൽ ആരംഭിച്ച ഈ പദ്ധതി. ദീർഘകാല സ്വത്ത് സമ്പാദനത്തിനായി മുഖ്യ ഓഹരി നിക്ഷേപം വളർത്തിയെടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച പദ്ധതിയായാണ് ഇതിനെ വിലയിരുത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.