- Trending Now:
- Cough syrups
- Wipro
- syrup
ഇന്ത്യയില്‍ യുവാക്കളുടെ നാഷണല്‍ ക്രഷ് എന്ന് അറിയപ്പെടുന്ന താരമാണ് രശ്മിക മന്ദാന.ഗീതാ ഗോവിന്ദം, പുഷ്പ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ വഴി വലിയൊരു ഫാന്‍ ബേസും നടിക്കുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണു രശ്മിക സ്വന്തം കരിയറില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ തുടങ്ങിയത് എന്ന സത്യം അധികമാര്‍ക്കും അറിയില്ല. പ്രണയങ്ങള്‍ക്കും പ്രണയ തകര്‍ച്ചകള്‍ക്കും ഒട്ടും പഞ്ഞമില്ലാത്ത ഒരിടമാണ് സിനിമാ ഇന്‍ഡസ്ട്രി. പിരിഞ്ഞതിന് ശേഷം പരസ്പരം പഴി പറയാനും, പാര വെയ്ക്കാനുമാണ് കൂടുതല്‍ പേരും ശ്രമിക്കുന്നത് എങ്കില്‍, രശ്മികയുടെ കാര്യത്തില്‍ അങ്ങനെയല്ല.
2016 ല്‍ രക്ഷിത് ഷെട്ടി കഥയെഴുതി, നിര്‍മ്മിച്ച്, നായകനായി അഭിനയിച്ച കിറിക് പാര്‍ട്ടി എന്ന സിനിമയിലൂടെയാണ് രശ്മിക വെള്ളിത്തിരയിലെത്തുന്നത്. തൊട്ടടുത്ത വര്‍ഷം ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം അതിഗംഭീരം പരിപാടികളോടെ നടന്നുവെങ്കിലും, അധികം വൈകാതെ ഇരുവരും പിരിയാനുള്ള തീരുമാനം അറിയിക്കുകയുണ്ടായി.
രശ്മിക സ്വന്തം കരിയറിന് വേണ്ടി രക്ഷിതിനെ ചതിച്ചു എന്ന തരത്തില്‍ ആരാധകര്‍ കുറ്റപ്പെടുത്താന്‍ തുടങ്ങി എങ്കിലും ഇരു താരങ്ങളും ഈ വിഷയത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.ചാര്‍ളി 777 എന്ന സിനിമയുടെ വിജയത്തിന് ശേഷം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രക്ഷിത് മനസ്സ് തുറക്കുകയുണ്ടായി. രശ്മികയുമായുള്ള വേര്‍പിരിയല്‍ ഇപ്പോഴും അലട്ടുന്നുണ്ടോ എന്ന ചോദ്യത്തിനാണ് താരം മറുപടി നല്‍കിയത്. 'ആ വിഷയം തന്നെ ഒട്ടും അലട്ടുന്നില്ല, ഇന്റര്‍നെറ്റില്‍ പോയി ആളുകള്‍ തന്നെ കുറിച്ച് എന്ത് പറയുന്നു എന്ന് നോക്കാറില്ല', എന്നും താരം പറഞ്ഞു. ഈ രാജ്യത്ത് കോടിക്കണക്കിന് ആളുകള്‍ ഉണ്ട്, എല്ലാവര്‍ക്കും വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളും ഉണ്ട്. എല്ലാവരും തന്നെ കുറിച്ച് ഒരേ പോലെ ചിന്തിക്കണം എന്ന് നിര്‍ബന്ധിക്കാന്‍ ആകില്ലെന്നും താരം പറഞ്ഞു
നിര്‍മ്മാതാവ് എന്ന നിലയില്‍ നാല് ചിത്രങ്ങളുടെയും, കഥാകൃത്ത് എന്ന നിലയില്‍ ഒരു ചിത്രത്തിന്റെയും പണിപ്പുരയിലാണ് രക്ഷിത് ഇപ്പോള്‍. രക്ഷിതിന്റെ ചാര്‍ലി ആകട്ടെ 100 കോടി ഗ്രോസ് ഓവര്‍ നേടി കന്നഡയെ ഇന്ത്യയിലാകെ പ്രശസ്തിയിലെത്തിക്കുകയും ചെയ്തു.രശ്മികയാകട്ടെ ബോളിവുഡ് കീഴടക്കാനുള്ള ചുവടു വെപ്പുകളിലാണ്. പരസ്പരം വെറുപ്പ് പ്രചരിപ്പിക്കാതെ, സ്വന്തം കരിയറില്‍ ശ്രദ്ധയൂന്നുന്ന രണ്ടു പേരും രാജ്യത്തെ കമിതാക്കള്‍ക്ക് നല്ലൊരു മാതൃകയുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.