- Trending Now:
കൊച്ചി: മുത്തൂറ്റ് ഫിനാൻസിൻറെ സെക്യേർഡ് റിഡീമബിൾ നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളുടെ (എൻസിഡി) 32-ാമത് ഇഷ്യൂ ആരംഭിച്ചു. ഒക്ടോബർ 6ന് അവസാനിക്കുന്ന ഇഷ്യൂവിലൂടെ 700 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഐസിആർഎയുടെ എഎപ്ലസ് (സ്റ്റേബിൾ) റേറ്റിങ് ഉള്ളതാണ് ഇഷ്യൂ.
1,000 രൂപയാണ് എൻസിഡികളുടെ മുഖവില. 100 കോടി രൂപയാണ് ഇഷ്യൂവിൻറെ അടിസ്ഥാന സമാഹരണം. ഇതിനു പുറമെ 600 കോടി രൂപ വരെ ഓവർസബ്സ്ക്രിപ്ഷൻ നിലനിർത്താനുള്ള ഓപ്ഷനുമുണ്ട്. പലിശ പ്രതിമാസ, വാർഷിക തവണകളിൽ ലഭിക്കുന്ന വിധത്തിൽ ഏഴ് നിക്ഷേപ തെരഞ്ഞെടുപ്പുകൾ നടത്താൻ അവസരമുണ്ട്. 8.75 ശതമാനം മുതൽ 9.00 ശതമാനം വരെ പലിശ നിരക്കാണ് വ്യക്തിഗത, കോർപറേറ്റ് നിക്ഷേപകർക്കു ലഭിക്കുക.
ആമസോൺ മൾട്ടി ചാനൽ ഫുൾഫിൽമെൻറ് അവതരിപ്പിച്ചു... Read More
തങ്ങളുടെ എൻസിഡികളുടെ ഈ 32-ാമത് ഇഷ്യൂവിൽ പലിശ നിരക്ക് 0.50 ശതമാനം വർധിപ്പിച്ചിട്ടുണ്ടെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. മറ്റു നിക്ഷേപ സാധ്യതകളുമായി താരതമ്യം ചെയ്യുമ്പോൾ ആകർഷക നിക്ഷേപ തെരഞ്ഞെടുപ്പാണ് തങ്ങളുടെ എൻസിഡി. ചെറുകിട വ്യക്തിഗത നിക്ഷേപകർക്ക് സ്ഥാപനങ്ങൾക്കും കോർപറേറ്റുകൾക്കും ബാധകമായതിനേക്കാൾ ഒരു ശതമാനം കൂടുതൽ പലിശ നിരക്കു ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.