Sections

ടാറ്റാ ഐപിഎല്ലിൽ വൻ സമ്മാനങ്ങളുമായി ജീത്തോ ധൻ ധനാ ധൻ

Wednesday, Mar 26, 2025
Reported By Admin
JioStar’s Jeeto Dhan Dhana Dhan Returns for Tata IPL 2025 with Big Prizes

കൊച്ചി: ടാറ്റ ഐപിഎൽ 2025 സീസണിലും വൻസമ്മാനങ്ങളുമായി ജിയോസ്റ്റാറിൻറെ ജനപ്രിയ പ്രവചന മത്സരമായ ജീത്തോ ധൻ ധനാ ധൻ (ജെഡിഡിഡി) തുടങ്ങി. തുടർച്ചയായ രണ്ടാം സീസണിലും മൈ11സർക്കിളാണ് ആരാധകർക്കായുള്ള മത്സരത്തിൻറെ ടൈറ്റിൽ സ്പോൺസർ.

ജിയോഹോട്ട്സ്റ്റാറിൽ ടാറ്റ ഐപിഎൽ മത്സരങ്ങൾ കാണുമ്പോൾ തന്നെ തത്സമയം കാഴ്ചക്കാർക്ക് പ്രവചന അടിസ്ഥാനത്തിൽ എളുപ്പത്തിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുളള സൗജന്യ വേദിയാണ് ജീത്തോ ധൻ ധനാ ധൻ. ആകർഷകമായ സമ്മാനങ്ങളും ബ്രാൻഡ് കൂപ്പണുകളും നേടാനുള്ള അവസരമാണ് വിജയികൾക്ക് ലഭിക്കുക.

2025 ടാറ്റ ഐപിഎൽ മത്സരത്തിൻറെ ആദ്യ വാരാന്ത്യത്തിലും ഫൈനലിലും ജീത്തോ ധൻ ധനാ ധൻ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ആകർഷകമായ എസ്യുവികളാണ് ജിയോസ്റ്റാർ സമ്മാനമായി നൽകുക. 18ാം സീസണിലെ ഓരോ മത്സരത്തിലും ഏറ്റവും ശരിയായ ഉത്തരങ്ങൾ നൽകുന്ന കാണികൾക്ക് സ്മാർട്ട് ടിവികൾ, റഫ്രിജറേറ്ററുകൾ, വാഷിങ് മെഷീനുകൾ, മൈക്രോവേവ് ഓവനുകൾ എന്നിവയുൾപ്പെടെ നൂറ് സമ്മാനങ്ങളും നൽകും.

കളി കാണുമ്പോൾ തന്നെ ഫോൺ പോർട്രെയിറ്റ് മോഡിൽ പിടിച്ച് ആപ്പിലെ ജീത്തോ ടാബിൽ പോയി ഓരോ ഓവറിനും മുമ്പായി പ്രത്യക്ഷപ്പെടുന്ന ചോദ്യത്തിനാണ് ഉത്തരം നൽകേണ്ടത്. ഇതിനായി നാല് ഓപ്ഷനുകളും ഉണ്ടാവും. സ്റ്റാർ സ്പോർട്സ് ലൈവ് മത്സരങ്ങൾക്കിടയിൽ ക്യൂആർ കോഡ് വഴി മുൻകാലത്തൊന്നും ഇല്ലാത്ത രീതിയിലുള്ള അനുഭവങ്ങളും ഏറ്റവും ഉയർന്ന ഏംഗേജ്മെൻറും ആസ്വദിക്കാം.

കഴിഞ്ഞ സീസണിനേക്കാൾ മൂന്നിരട്ടി വലിയ സമ്മാനത്തുകയുമാണ് 18ാം സീസണിൽ ജീത്തോ ധൻ ധനാ ധൻ എത്തുന്നത്. കഴിഞ്ഞ സീസണിൽ 269 വിജയികളാണുണ്ടായിരുന്നത്. അടുത്തിടെ സമാപിച്ച ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ 16 വിജയികൾ ഒരു ലക്ഷം രൂപയുടെ സ്വർണ വൗച്ചറുകളും ഒരു ഗ്രാൻഡ് എസ്യുവിയും സമ്മാനമായി നേടിയിരുന്നു. ടാറ്റ ഐപിഎൽ 18ാം സീസണിൽ 7500ലധികം സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

ക്രിക്കറ്റിനെ കുറിച്ചുള്ള അറിവ്, അവർ കാണുന്ന പ്ലാറ്റ്ഫോം എന്നിവ പരിഗണിക്കാതെ എല്ലാവരും ഐപിഎൽ ആവേശത്തിൻറെ ഭാഗമാണെന്ന് ഉറപ്പാക്കാനാണ് ജീത്തോ ധൻ ധനാ ധൻ വഴി ആഗ്രഹിക്കുന്നതെന്ന് ജിയോസ്റ്റാർ സ്പോർട്സ് വക്താവ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.