- Trending Now:
ഏഴ് കിലോമീറ്റര്‍ ദൂരമാണ് കടലിനടിയില്‍ തുരങ്കം നിര്‍മ്മിക്കുക
നാഷണല്‍ ഹൈ സ്പീഡ് റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ് മുംബൈ - അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍ ഇടനാഴിക്കായി 21 കിലോമീറ്റര്‍ നീളമുള്ള തുരങ്കം, അതില്‍ ഏഴ് കിലോമീറ്റര്‍ കടലിനടിയില്‍ കൂടി നിര്‍മ്മിക്കുന്നതിനുള്ള ബിഡ്ഡുകള്‍ ക്ഷണിച്ചു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഇടനാഴിക്ക് ഏഴ് കിലോമീറ്റര്‍ ദൂരമാണ് കടലിനടിയില്‍ തുരങ്കം നിര്‍മ്മിക്കുക.
ചൈനയില്‍ നിന്ന് പിന്മാറി ആപ്പിള്‍ ഇന്ത്യയില്‍ പുതിയ ഹാന്‍ഡ്സെറ്റ് നിര്‍മ്മിക്കും... Read More
പദ്ധതിയുടെ ഹൈലൈറ്റ് പരിഗണിച്ച്, മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ബാന്ദ്ര-കുര്‍ള കോംപ്ലക്സിനും ശില്‍ഫാതയ്ക്കും ഇടയിലാണ് തുരങ്കം നിര്‍മ്മിക്കുന്നത്. ടെന്‍ഡര്‍ രേഖ പ്രകാരം ടണല്‍ ബോറിങ് മെഷീനും ന്യൂ ഓസ്ട്രിയന്‍ ടണലിങ് രീതിയും (NATM) ഉപയോഗിച്ചാണ് ടണല്‍ നിര്‍മ്മിക്കുക.
താനെ മേഖലയിലെ ഏഴ് കിലോമീറ്റര്‍ കടലിനടിയിലെ തുരങ്കം രാജ്യത്ത് ഉയരുന്ന ആദ്യത്തെ കടലിനടിയിലെ തുരങ്കമായിരിക്കും. എന്തായാലും ഇന്ത്യന്‍ റെയില്‍വേ ഭൂപടത്തില്‍ ഇതും ഒരു ചരിത്ര സംഭവമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.