- Trending Now:
ഒരു വ്യക്തിയുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥയെ മാറ്റുന്ന പദാർത്ഥങ്ങളാണ് മയക്കുമരുന്ന്. ഇവ മസ്തിഷ്‌കത്തിന്റെ പ്രവർത്തനം, വികാരങ്ങൾ, പെരുമാറ്റം, ധാരണ, ഇന്ദ്രിയങ്ങൾ എന്നിവയെ ബാധിക്കുകയും, വ്യക്തിയെ അപകടകരമായ നിലയിലേക്കും തള്ളിവിടുകയും ചെയ്യുന്നു. ഇന്നത്തെ യുവതലമുറ ലഹരി വസ്തുക്കളുടെ പിടിയിലായി ജീവിതം വഴിതെറ്റുന്ന ഭീകര സാഹചര്യമാണു നമ്മൾ അഭിമുഖീകരിക്കുന്നത്.
യുവാക്കൾക്ക് ലഹരി വസ്തുക്കളുടെ ദോഷഫലങ്ങളെക്കുറിച്ചുള്ള അറിവ് കുറവാണ്. താൽക്കാലിക ലാഭം മാത്രം കാണുകയും ഭാവിയിലുണ്ടാകാവുന്ന അപകടങ്ങൾ അവഗണിക്കുകയും ചെയ്യുന്നു. പല യുവാക്കളും ലഹരി വസ്തുക്കൾ 'ഒരിക്കൽ നോക്കിയാലോ' എന്ന ചിന്തയിൽ പരീക്ഷിക്കാൻ തുടങ്ങുന്നു. എന്നാൽ ഒറ്റ പ്രാവശ്യം എന്ന് തുടങ്ങുന്ന ശീലം പിന്നീട് ആസക്തിയിലേക്കും ആശ്രയത്തിലേക്കും നയിക്കുന്നു. വളരെയധികം മാനസിക സമ്മർദ്ദം അനുഭവിക്കുന്ന, ഏകാന്തതയിലും ജീവിക്കുന്ന ചിലർ ഈ വിഷവസ്തുക്കളെ ഒരു ആശ്വാസമെന്ന രീതിയിൽ സമീപിക്കുന്നു. ചില സിനിമകളും ഗാനങ്ങളും ലഹരി ഉപയോഗം ഗ്ലാമറസായി ചിത്രീകരിക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെയും ട്രെൻഡുകളിലെയും ആ സ്വാധീനം പലപ്പോഴും നേരല്ലാത്ത വഴിയിലേക്ക് യുവാക്കളെ നയിക്കുന്നു. മാതാപിതാക്കളുടെ ശ്രദ്ധയുടെ കുറവ്, വീട്ടിൽ ഉണ്ടാകുന്ന തർക്കങ്ങൾ, അനാഥാവസ്ഥ തുടങ്ങിയവയും കുട്ടിയെ മോശം കൂട്ടുകെട്ടുകളിലേക്കും ലഹരിയിലേക്കും നയിക്കാം.
കുട്ടിയിൽ എന്തെങ്കിലും അന്യമായ പെരുമാറ്റം കണ്ടാൽ, ഉടൻ തന്നെ വിദഗ്ധരുടെ സഹായം തേടുക. വഴക്കു പറയലോ ശിക്ഷിക്കലോ വഴി പെട്ടെന്ന് പ്രശ്‌നം തീരില്ല. മാതാപിതാക്കൾ സഹാനുഭൂതിയോടെ സമീപിക്കണമെന്നും, പ്രൊഫഷണൽ സഹായം നേടണമെന്നും മനസ്സിലാക്കണം.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.