- Trending Now:
എല്‍ഐസിയുടെ ഐപിഒ നടക്കും മുന്‍പ് തന്നെ ഓഹരി വില പിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളുമായി കേന്ദ്രം രംഗത്ത്.നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനും വിലയിടിയാതിരിക്കാനുമായി,ഐപിഒയ്ക്ക് ശേഷം കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് എല്‍ഐസിയുടെ കൂടുതല്‍ ഓഹരികള്‍ കേന്ദ്രം വിറ്റേക്കില്ലെന്ന് സൂചന.ഐപിഒയ്ക്ക് ശേഷം ഓരോ വര്‍ഷവും എല്‍ഐസിയുടെ 5 ശതമാനം ഓഹരികള്‍ വീതം വില്‍ക്കുമെന്നാണ് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്.അഞ്ച് വര്‍ഷത്തിനുള്ളില്‍ കേന്ദ്രത്തിന്റെ പക്കലുള്ള ഓഹരിയുടെ വിഹിതം 75ശതമാനമായി കുറയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.സെബിയുടെ മിനിമം ഷെയര്‍ ഹോള്‍ഡിംഗ് മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി,എല്‍ഐസിയിലെ കേന്ദ്രസര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം കുറയുന്നതിനെ കുറിച്ചുള്ള ആശങ്കകളില്‍ നിക്ഷേപകര്‍ വ്യക്തത ആവശ്യപ്പെട്ടിരുന്നു.
എല്‍ഐസിയില്‍ കേന്ദ്രത്തിന്റെ ഓഹരി വിഹിതം 5 വര്‍ഷത്തിനിടെ 75 ശതമാനത്തിന് താഴെ പോകരുതെന്ന് മാത്രമാണ് വ്യവസ്ഥ.അതുകൊണ്ട് തന്നെ 75 ശതമാനത്തിന് മുകളില്‍ എത്ര ഓഹരികള്‍ വേണമെങ്കിലും കൈവശം വെക്കാം.അതിനായി മിനിമം പബ്ലിക്ക് ഷെയര്‍ഹോള്‍ഡിംഗ് വ്യവസ്ഥയില്‍ എല്‍ഐസി ഇളവുകള്‍ തേടിയേക്കാം.ഒരു ട്രില്യണ്‍ രൂപയിലധികം മൂല്യമുള്ള കമ്പനികള്‍ ലിസ്റ്റിംഗിന് ശേഷം അഞ്ച് കൊല്ലത്തിനുള്ളില്‍ മിനിമം പബ്ലിക് ഷെയര്‍ ഹോള്‍ഡിംഗ് 25 ശതമാനമായി എങ്കിലും നിലനിര്‍ത്തണം എന്നാണ് സെബിയുടെ മാനദണ്ഡം.തുടര്‍ച്ചയായി ഓഹരികള്‍ വില്‍ക്കാനും കേന്ദ്രം മുതിര്‍ന്നേക്കില്ല.
വിപണിയിലെ സ്ഥിരത കാത്ത് ഐപിഒ നടത്താന്‍ കാത്തിരിക്കുന്നത് 10 കമ്പനികള്‍ ... Read More
എന്നാല്‍ ഐപിഒയിലൂടെ എല്‍ഐസിയുടെ ഓഹരികള്‍ വില്‍ക്കുന്നത് അഞ്ച് ശതമാനത്തില്‍ നിന്ന് ഉയര്‍ത്തി 5.5 മുതല്‍ 6 ശതമാനം വരെ ആക്കി മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.സെബിക്ക് നല്‍കിയ ഡ്രാഫ്റ്റ് റെഡ് ഹിയറിംഗ് പ്രോസ്‌പെക്ടസ് പ്രകാരം അഞ്ച് ശതമാനം അല്ലെങ്കില്‍ 316 മില്യണ്‍ ഓഹരികള്‍ വില്‍ക്കുമെന്നായിരുന്നു എല്‍ഐസി അറിയിച്ചത്.ആകെ 6.32 ബില്യണ്‍ ഓഹരികളാണ് എല്‍ഐസിക്കുള്ളത്.അഞ്ച് ശതമാനത്തിലധികം ഓഹരികള്‍ വില്‍ക്കുകയാണെങ്കില്‍ ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്ന 63000 കോടിയിലധികം രൂപ കേന്ദ്രത്തിന് എല്‍ഐസി ഐപിഒയിലൂടെ കണ്ടെത്താന്‍ സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.