Sections

1947 രൂപ മുതൽ ടിക്കറ്റുമായി എയർ ഇന്ത്യ എക്സ്പ്രസിന്റെ ഫ്രീഡം സെയിൽ

Friday, Aug 02, 2024
Reported By Admin
AIR INDIA EXPRESS LAUNCHES ‘FREEDOM SALE’

കൊച്ചി: 77-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 1947 രൂപ മുതൽ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കുമായി എയർ ഇന്ത്യ എക്സ്പ്രസ് ഫ്രീഡം സെയിൽ പ്രഖ്യാപിച്ചു. സെപ്റ്റംബർ 30 വരെയുള്ള ആഭ്യന്തര- അന്താരാഷ്ട്ര യാത്രകൾക്കായി ഓഗസ്റ്റ് അഞ്ച് വരെ ഫ്രീഡം സെയിൽ നിരക്കിൽ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ airindiaexpress.com ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ചെക്ക് ഇൻ ബാഗേജ് ഇല്ലാത്ത യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ എക്സ്പ്രസ് ലൈറ്റ് നിരക്കുകളിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റെടുക്കാം. എക്സ്പ്രസ് ലൈറ്റ് നിരക്കുകളിൽ മൂന്ന് കിലോ അധിക ക്യാബിൻ ബാഗേജ് സൗജന്യമായും ലഭിക്കും. കൂടുതൽ ലഗേജ് ഉള്ളവർക്ക് പ്രത്യേക കിഴിവോടെ ആഭ്യന്തര വിമാനങ്ങളിൽ 15 കിലോ ചെക്ക് ഇൻ ബാഗേജിന് 1000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളിൽ 20 കിലോയ്ക്ക് 1300 രൂപയും മാത്രമാണ് ഈടാക്കുക.

ഡൽഹി- ജയ്പൂർ, ബംഗളൂരു- ഗോവ, ഡൽഹി- ഗ്വാളിയാർ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പടെ 15 അന്താരാഷ്ട്ര സ്ഥലങ്ങളിലേക്കും 32 ആഭ്യന്തര സ്ഥലങ്ങളിലേക്കും പ്രത്യേക നിരക്കിൽ വിമാന ടിക്കറ്റുകൾ ലഭ്യമാണ്. ആഴ്ച തോറും കൊച്ചിയിൽ നിന്നും 108, തിരുവനന്തപുരത്ത് നിന്നും 70, കോഴിക്കോട് നിന്നും 90, കണ്ണൂരിൽ നിന്നും 57 ആഭ്യന്തര- അന്താരാഷ്ട്ര വിമാന സർവ്വീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്.

എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ടിക്കറ്റെടുക്കുന്ന ലോയൽറ്റി അംഗങ്ങൾക്ക് പ്രത്യേക കിഴിവിന് പുറമേ 8 ശതമാനം വരെ ന്യൂ കോയിനുകൾ, 47 ശതമാനം കിഴിവിൽ ബിസ്- പ്രൈം സീറ്റുകൾ, ഗോർമേർ ഭക്ഷണം തുടങ്ങിയവയും ലഭിക്കും. വിദ്യാർഥികൾ, മുതിർന്ന പൗരർ, ചെറുകിട- ഇടത്തരം സംരംഭകർ, ഡോക്ടർമാർ, നഴ്സുമാർ, സായുധ സേനാംഗങ്ങൾ, അവരുടെ ആശ്രിതർ എന്നിവർക്കും പ്രത്യേക കിഴിവോടെ ടിക്കറ്റ് ബുക്ക് ചെയ്യാം.

ബിസിനസ് ക്ലാസിന് തത്തുല്യമായ എക്സ്പ്രസ് ബിസ് സീറ്റുകൾ എയർ ഇന്ത്യ എക്സ്പ്രസിന്റെ എല്ലാ പുതിയ ബോയിംഗ് 737-8 വിമാനങ്ങളിലും ലഭ്യമാണ്. മികച്ച യാത്രാ അനുഭവത്തിനായി 58 ഇഞ്ച് വരെ സീറ്റുകൾ തമ്മിൽ അകലമുള്ള എക്സ്പ്രസ് ബിസ് വിഭാഗത്തിലേക്ക് ടിക്കറ്റ് ഉയർത്താനും സാധിക്കും. അതിവേഗ വികസനത്തിന്റെ ഭാഗമായി ഓരോ മാസവും പുതിയ നാല് വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഫ്ലീറ്റിലേക്ക് ഉൾപ്പെടുത്തുത്. 2023 ഒക്ടോബറിന് ശേഷം ഉൾപ്പെടുത്തിയ 30 ലധികം പുതിയ വിമാനങ്ങളിൽ 4 മുതൽ 8 വരെ ബിസ് ക്ലാസ് സീറ്റുകളുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.