- Trending Now:
കൊച്ചി: ആദിത്യ ബിർള ഗ്രൂപ്പ് പെയിൻറ് ബിസിനസ് മേഖലയിലേക്ക് കടക്കുന്നു. ഗ്രൂപ്പിൻറെ ഫ്ലാഗ്ഷിപ് കമ്പനിയായ ഗ്രാസിം ഇൻഡസ്ട്രീസ് ലിമിറ്റഡ് തങ്ങളുടെ പെയിൻറ് ബിസിനസിൻറെ ബ്രാൻഡ് നെയിം 'ബിർള ഓപസ്' എന്നാണെന്ന് പ്രഖ്യാപിച്ചു. 2024 സാമ്പത്തിക വർഷത്തിൻറെ അവസാന പാദത്തിൽ ബിർള ഓപസിൻറെ വിപണി അവതരണം ഉണ്ടാകും. ഡക്കറേറ്റീവ് പെയിൻറ്സ് വിഭാഗത്തിൽ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളുടെ മുഴുവൻ ശ്രേണിയും ബിർള ഓപസ് ലഭ്യമാക്കും.
ഡക്കറേറ്റീവ് പെയിൻറുകളിലേക്കുള്ള ഞങ്ങളുടെ കടന്നുവരവ് തന്ത്രപരമായ പോർട്ട്ഫോളിയോ തിരഞ്ഞെടുപ്പാണെന്നും ഇത് ഊർജ്ജസ്വലമായ ഇന്ത്യൻ ഉപഭോക്തൃ ലാൻഡ്സ്കേപ്പിൽ ഞങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാൻ ഞങ്ങളെ പ്രാപ്തരാക്കുമെന്നും ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള പറഞ്ഞു. ആദിത്യ ബിർള ബ്രാൻഡിനുള്ള ശക്തിയിലും വിശ്വാസത്തിലും ഞങ്ങളുടെ പെയിൻറ് ബിസിനസ്സ് കെട്ടിപ്പടുക്കും. വരും വർഷങ്ങളിൽ ഈ മേഖലയിൽ രണ്ടാമതെത്തുവാനാണ് ശ്രമിക്കുന്നതെന്നും ബ്രാൻഡ് നാമം പ്രഖ്യാപിക്കുന്നത് ഈ ദിശയിലുള്ള പ്രവർത്തനങ്ങളിൽ ആദ്യത്തേതാണെന്നും അദ്ദേഹം പറഞ്ഞു.
അവതരണത്തിന് മുന്നോടിയായി, പ്രധാന മെട്രോകളിൽ പെയിൻറിംഗ് സേവനങ്ങൾ ഗ്രാസിം ലഭ്യമാക്കിയിരുന്നു. ഇറക്കുമതി ചെയ്ത വുഡ് ഫിനിഷുകളുടെ ഒരു ശ്രേണി അവതരിപ്പിക്കുകയും ചെയ്തു. മഹാരാഷ്ട്രയിൽ അത്യാധുനിക ഗവേഷണ-വികസന സൗകര്യം ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്.
ടെക്നോ സ്പാർക്ക് 10 പ്രോ മൂൺ എക്സ്പ്ലോറർ അവതരിപ്പിച്ചു... Read More
പെയിൻറ് ബിസിനസ് ആരംഭിക്കുന്നതിന് 10,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഗ്രാസിം നേരത്തെ അറിയിച്ചിരുന്നു. ഹരിയാന, പഞ്ചാബ്, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന കമ്പനിയുടെ അത്യാധുനിക നിർമാണ പ്ലാൻറുകൾക്ക് പ്രതിവർഷം 1,332 ദശലക്ഷം ലിറ്റർ ശേഷിയുണ്ടാകും.
70,000 കോടി രൂപയാണ് ഇന്ത്യയുടെ ഡക്കറേറ്റീവ് പെയിൻറ് വ്യവസായത്തിൻറെ ഇപ്പോഴത്തെ ഏകദേശ മൂല്യം. വർദ്ധിച്ചുവരുന്ന ഉപഭോക്തൃ താൽപര്യങ്ങളും 'എല്ലാവർക്കും ഭവനം' എന്ന ലക്ഷ്യത്തിലേക്കുള്ള സർക്കാർ ശ്രമവും മൂലം പെയിൻറ് വ്യവസായം വർഷം തോറും ഇരട്ട അക്ക വളർച്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.