Sections

വെറും 2 മിനിറ്റിനുള്ളില്‍ രണ്ട് ലക്ഷം രൂപ വരെ വായ്പയുമായി പേടിഎം 

Wednesday, Sep 01, 2021
Reported By Aswathi Nurichan
paytm

പേടിഎം ഉപഭോക്താക്കള്‍ക്കാണ് സേവനം പ്രയോജനപ്പെടുത്താനാകുക. പൊതു അവധി ദിവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും ലോണ്‍ ലഭിക്കും.

സമൂഹ മാധ്യമങ്ങളും ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സെറ്റുകളും ജനങ്ങളെ സ്വാധീനം ചെലത്തുന്ന കാലഘട്ടത്തില്‍ 2 മിനിറ്റിനുള്ളില്‍ ലഭിക്കുന്ന വായ്പാ സഹായവുമായി ഓണ്‍ലൈന്‍ ബാങ്കിങ് ആപ്ലിക്കേഷനായ പേടിഎം. പണത്തിന് അത്യാവശ്യം വന്നാല്‍ രണ്ട് ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ എടുക്കാനാകുന്ന പുതിയ പദ്ധതിയുമായാണ് പേടിഎം രംഗത്ത് വന്നിരിക്കുന്നത്.

365 ദിവസവും 24 മണിയ്ക്കൂറും ലോണ്‍ സേവനങ്ങള്‍ നല്‍കും. 8 മുതല്‍ 36 മാസങ്ങള്‍ വരെയാണ് തിരിച്ചടവ് കാലാവധി. പേടിഎം ഉപഭോക്താക്കള്‍ക്കാണ് സേവനം പ്രയോജനപ്പെടുത്താനാകുക. പൊതു അവധി ദിവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും ലോണ്‍ ലഭിക്കും. പ്രൊഫഷണലുകള്‍ക്കും സ്വകാര്യ-സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുമാണ് ലോണ്‍ ലഭിക്കുക. 

പേടിഎം ആപ്പ് മുഖേന എളുപ്പത്തില്‍ വായ്പയ്ക്കായി അപേക്ഷിക്കാം. ഇതിന് പേടിഎം ആപ്പിലെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന വിഭാഗത്തില്‍ നിന്ന് ലോണിനായി ആപ്ലിക്കേഷന്‍ നല്‍കാം. ലോണിനായുള്ള അപേക്ഷ ഡിജിറ്റലായി തന്നെ സമര്‍പ്പിക്കാനാകും. ബാങ്കിങ് സംവിധാനങ്ങള്‍ ഇല്ലാത്ത ഇടങ്ങളിലും ഈ വ്യക്തിഗത വായ്പ പ്രയോജനകരമാകും. 

എന്‍ബിഎഫ്‌സികളും ബാങ്കുകളുമായി ചേര്‍ന്നാണ് തുടക്കത്തില്‍ പേടിഎം ഈ സേവനം നല്‍കുന്നത്. ഇതിന്റെ ഭാഗമായി 400 തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കാണ് തുടക്കത്തില്‍ ലോണ്‍ നല്‍കുക. 10 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ലോണ്‍ നല്‍കിയേക്കും എന്നാണ് സൂചന. ഒരുകോടി പേരെങ്കിലും ലോണിന്റെ ഭാഗമാകും എന്നാണ് കമ്പനിയുടെ കണക്ക് കൂട്ടല്‍. 

2018 ജനുവരിയിലെ കണക്കനുസരിച്ച് പേടിഎംന്റെ മൂല്യം 1,000 കോടി ഡോളറാണ്. മൊബൈല്‍ റീചാര്‍ജുകള്‍, യൂട്ടിലിറ്റി ബില്‍ പേയ്മെന്റുകള്‍ തുടങ്ങിയവയ്ക്കുള്‍പ്പെടെ പേടിഎം ആപ്പ് ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. പേടിഎം വഴി ലോണ്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഈ ഒരു അവസരം ഉപയോഗപെടുത്താവുന്നതാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.