Sections

എയര്‍ ഇന്ത്യ വില്‍പന: ടാറ്റയും സര്‍ക്കാരും കരാറൊപ്പിട്ടു

Tuesday, Oct 26, 2021
Reported By Admin
air india

എയര്‍ ഇന്ത്യയുടെ ആകെയുള്ള കടത്തില്‍ 15,300 കോടി രൂപ ഏറ്റെടുക്കുന്ന ടാറ്റ

 

എയര്‍ ഇന്ത്യ വിമാനക്കമ്പനിയുടെ വില്‍പനയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും ടാറ്റാ സണ്‍സും കരാര്‍ ഒപ്പിട്ടു. കേന്ദ്രത്തിന്റെ പക്കലുള്ള 100% ഓഹരികളും ടാറ്റ വാങ്ങുന്നതിനുള്ള കരാര്‍ ഒപ്പിട്ടതോടെ, എയര്‍ ഇന്ത്യയുടെ വില്‍പന സംബന്ധിച്ച നടപടികള്‍ക്കു തുടക്കമായി. ഡിസംബറിനകം നടപടികള്‍ പൂര്‍ത്തിയാക്കി എയര്‍ ഇന്ത്യ ടാറ്റയ്ക്കു കൈമാറാനാണു കേന്ദ്രം ലക്ഷ്യമിടുന്നത്. 

18,000 കോടി രൂപയ്ക്കാണ് എയര്‍ ഇന്ത്യ ടാറ്റ വാങ്ങുന്നത്. എയര്‍ ഇന്ത്യയുടെ ആകെയുള്ള കടത്തില്‍ 15,300 കോടി രൂപ ഏറ്റെടുക്കുന്ന ടാറ്റ, ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രത്തിനു പണമായി കൈമാറും. എയര്‍ ഇന്ത്യ, കൊച്ചി ആസ്ഥാനമായുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയുടെ 100% ഓഹരികളും കാര്‍ഗോ വിഭാഗമായ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡില്‍ (എയര്‍ ഇന്ത്യ സാറ്റ്‌സ്) എയര്‍ ഇന്ത്യയ്ക്കുള്ള 50% ഓഹരിയുമാണു ടാറ്റയ്ക്കു ലഭിക്കുക.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.